Categories: latest news

വിവാഹ മോചനം എന്റെ സമ്മതമില്ലാതെ; ജയം രവിക്കെതിരെ ആരതി

വിവാഹമോചനം തന്നെ അറിവോ സമ്മതമോ ഇല്ലാതെ എന്ന് തുറന്നു പറഞ്ഞു ജയം രവിയുടെ ഭാര്യയുടെ ആരതി. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് ജയം രവിയുടെ പ്രഖ്യാപനത്തെക്കുറിച്ച് ആരതി സംസാരിച്ചത്.

ഭർത്താവായ ജയം രവിയോട് പലതവണ സംസാരിക്കാൻ ശ്രമിച്ചെങ്കിലും അതിനുള്ള അവസരങ്ങൾ നിഷേധിച്ചുവെന്നും ആരതി ആരോപിച്ചു. നിർബന്ധിതയായതിനാലാണ് പരസ്യമായി പ്രതികരിക്കേണ്ടി വന്നതെന്നും അവർ വ്യക്തമാക്കുന്നു. തന്റെ സ്വഭാവത്തെയും പെരുമാറ്റത്തെയും കുറിച്ച് മോശമായ പ്രചരണമുണ്ടായതോടെയാണ് പരസ്യമായി പ്രതികരിക്കാൻ തീരുമാനിച്ചത്.

മക്കളായ ആരവിന്റെയും അയാന്റെയും നല്ലൊരു ഭാവിക്കാണ് തന്റെ പ്രാഥമിക പരി​ഗണനയെന്നും അവർ കുറിപ്പിൽ വ്യക്തമാക്കുന്നു.
ഞാനും രണ്ടു കുട്ടികളും ഒന്നുമില്ലാതെ ബുദ്ധിമുട്ടുകയാണ്. വിവാഹത്തിൽ നിന്ന് പിന്മാറാനുള്ള ഈ തീരുമാനം പൂർണ്ണമായും സ്വന്തം ഇഷ്ടപ്രകാരമാണ്. അല്ലാതെ വീട്ടുകാരുടെ താത്പര്യത്തിന് വേണ്ടിയല്ല. താനും കുട്ടികളും ഈ പ്രയാസകരമായ സഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ ഞങ്ങളുടെ സ്വകാര്യതയും വികാരങ്ങളെയും മാനിക്കണമെന്ന് അപേക്ഷിക്കുന്നതായും അവർ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ജയം രവി വിവാഹ മോചനത്തെ ക്കുറിച്ച് പറഞ്ഞത്. താനും ആര്‍തിയും വേര്‍പിരിയുകയാണ് എന്ന് ട്വിറ്ററിലൂടെ പുറത്തിറക്കിയ ഒരു പത്ര കുറിപ്പിലൂടെയാണ് ജയം രവി വ്യക്തമാക്കിയത്. വളരെ അധികം മോശമായ അവസ്ഥയിലൂടെ കടന്ന് പോകുന്ന ഈ സമയത്ത് നിങ്ങളുടെ പിന്തുണയും സ്‌നേഹവും വേണം എന്ന് ജയം രവി പറഞ്ഞിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

അതിഗംഭീര ലുക്കുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് നമിത പ്രമോദ്.…

7 hours ago

മോശം ആംഗിളില്‍ വിഡിയോ ഷൂട്ടിങ്; പ്രതികരിച്ച് എസ്തര്‍

ബാലതാരമായി കടന്നു വന്ന്, ഇന്ന് മലയാള സിനിമയിലെ…

7 hours ago

അമ്മയില്‍ ചേരാനുള്ള പൈസ കൊണ്ട് സ്വര്‍ണം വാങ്ങിച്ചു

താരസംഘടനയായ 'അമ്മ'യില്‍ നടക്കുന്ന തര്‍ക്കവും പോരുമൊക്കെ സോഷ്യല്‍…

7 hours ago

സബ്സ്‌ക്രിപ്ഷന്‍ തുക കൂട്ടിയത് എന്തിന്; ഹന്‍സിക പറയുന്നു

വിവാദ വിഡിയോയില്‍ വിശദീകരണവുമായി ഹന്‍സിക കൃഷ്ണ. കുറച്ചുനാള്‍…

7 hours ago

നന്നായി വസ്ത്രം ധരിച്ച് നടക്കാനുള്ള താല്പര്യമൊക്കെ പോയി; സമീറ

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നടി സമീറ…

7 hours ago

എനിക്ക് ഇപ്പോഴും ഗൂഗിള്‍ പേ ചെയ്യാന്‍ അറിയില്ല

ആര്‍ജെ ബാലാജി- സൂര്യ കൂട്ടുകെട്ടിലെത്തിയ 'കറുപ്പ്' എന്ന…

8 hours ago