Categories: latest news

വേദനയില്ലാതെ മരിക്കുന്നത് എങ്ങനെയാണ് എന്ന് തിരഞ്ഞു; ജീവിതത്തിലെ മോശം സമയത്തെക്കുറിച്ച് നമിത

ഗ്ലാമര്‍ നായികയായി പ്രേക്ഷകര്‍ക്ക് പരിചിതയായ നടിയാണ് നമിത . പിന്നീട് ഇന്റസ്ട്രിയില്‍ നിന്നും ബ്രേക്കെടുത്ത താരം, വിവാഹം കഴിഞ്ഞ് കുടുംബ ജീവിതത്തിലേക്ക് കടന്നു. ഇന്ന് രണ്ട് കുട്ടികളുടെ അമ്മ, ബിസിനസ് സംരംഭക എന്നീ നിലകളിലെല്ലാം തിരക്കിലാണ് നമിത. എന്നാല്‍ ഇടയില്‍ താന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെ കടന്ന് പോയി എന്നും, അതില്‍ നിന്ന് താന്‍ പുറത്തു കടന്നത് സ്പിരിച്വാലിറ്റിയിലൂടെയാണ് എന്നും നടി പറയുന്നു.

2025 ജൂലൈ 28 ന് രാത്രി എങ്ങനെ വേദനയില്ലാതെ മരിക്കാം എന്ന് സെര്‍ച്ച് ചെയ്ത് നോക്കിയ ആളാണ് ഞാന്‍. പൂര്‍ണമായും എനിക്ക് എന്നെ തന്നെ കൈവിട്ടു പോയ അവസ്ഥ. എല്ലാമുണ്ട്, എന്നാല്‍ ഒന്നുമില്ല എന്ന ഫീല്‍. അടുത്തത് എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ. ആ സമയത്താണ് എന്റെ ഫോണിലേക്ക് ഒരു നോട്ടിഫിക്കേഷന്‍ വന്നുകൊണ്ടേയിരുന്നത്. ഇസ്‌കോണ്‍ പൂജ ടൈമിങ്- എന്ന് പറഞ്ഞുകൊണ്ട്. ആദ്യം ആ നോട്ടിഫിക്കേഷന്‍ വന്നപ്പോള്‍ ഞാന്‍ ഒഴിവാക്കി വിട്ടു. വീണ്ടും വന്നു, വീണ്ടും വീണ്ടും വന്നുകൊണ്ടേയിരുന്നു.

തുടര്‍ച്ചയായി ഇസ്‌കോണ്‍ (ചെന്നൈ കൃഷ്ണ ക്ഷേത്രം) നോട്ടിഫിക്കേഷന്‍ വന്നുകൊണ്ടേയിരുന്നപ്പോള്‍, എങ്കില്‍ ശരി ക്ഷേത്രത്തില്‍ പോകാം എന്ന് കരുതി. ഞാന്‍ ചെന്ന സമയത്ത് അകത്ത് പൂജ നടന്നുകൊണ്ടേയിരിക്കുകയായിരുന്നു, നട തുറക്കാന്‍ ഇനിയും സമയമുണ്ട്. ക്ഷേത്രത്തിന്റെ ഒരു കോണില്‍, കൃഷ്ണന് നേരെ അഭിമുഖമായി ഞാന്‍ ദൂരെ മാറി നിന്നു. അവിടെയിരുന്ന് ഗത്യന്തരമില്ലാതെ കരയാന്‍ തുടങ്ങി. ഞാന്‍ വന്നു എന്നത് ക്ഷേത്രത്തിലുള്ളവര്‍ക്ക് അറിയാം, പക്ഷേ ആരും എന്നെ ശല്യം ചെയ്യാന്‍ വന്നില്ല.

കുറേ നേരം കഴിഞ്ഞപ്പോള്‍ ക്ഷേത്രത്തില്‍ എനിക്ക് പരിചയമുള്ള ഒരു പൂജാരി വന്നു, അദ്ദേഹം ഹിന്ദിക്കാരനാണ്. എന്തിനാണ് മാം കരയുന്നത് എന്ന് ചോദിച്ചു, ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു എന്റെ മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല എന്ന്. അദ്ദേഹം എന്നെ ആശ്വസിപ്പിച്ചിട്ട് അവിടെ നിന്നും പോയി. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ നടി പ്രിയ രാമന്‍ എന്റെ അടുത്ത് വന്നിരുന്ന് എന്നെ തട്ടി വിളിച്ചു. എനിക്ക് പ്രിയരാമന്‍ എന്ന നടിയെ അറിയാം എന്നതിനപ്പുറം, അദ്ദേഹവുമായി പേഴ്സണല്‍ ബന്ധമുണ്ടായിരുന്നില്ല.

പ്രിയ ചേച്ചി വന്ന് എന്നോട് കാര്യം തിരക്കി. എന്റെ നെഞ്ചില്‍ മുഴുവന്‍ ഒരു ഭാരവും വേദനയും അനുഭവപ്പെടുന്നു, അത് എങ്ങനെ താഴ്ത്തിവയ്ക്കണം എന്നെനിക്കറിയില്ല എന്ന് ഞാന്‍ പറഞ്ഞു. ഹോ അങ്ങനെയാണ്, എന്നാല്‍ ഞാന്‍ നിനക്കൊരു മെഡിസിന്‍ തരാം, തീര്‍ച്ചയായും ദിവസവും കഴിക്കണം എന്ന് പറഞ്ഞു. എന്ത് വേണമെങ്കിലും തരൂ എന്നായിരുന്നു എന്റെ മറുപടി. ചേച്ചി അവിടെ നിന്ന് എഴുന്നേറ്റ് പോയി ഒരു തുളസി മാലയുമായി വന്നു. എന്നിട്ട് എന്റെ കൈയ്യില്‍ തന്നിട്ട്, എന്റെ അടുത്തിരുന്ന് അത് എങ്ങനെ ജപിക്കണം എന്ന് കാണിച്ചു തന്നു.

ജോയൽ മാത്യൂസ്

Recent Posts

ജ്യോതിക ഇല്ലായിരുന്നെങ്കില്‍ അത് സാധിക്കുമായിരുന്നില്ല; തുറന്ന് പറഞ്ഞ് ജ്യോതിക

2026-ലെ ഏറ്റവും വലിയ തമിഴ് ബ്ലോക്ക്ബസ്റ്ററുകളിലൊന്നായി മാറിയ…

1 hour ago

വിവാഹശേഷമുള്ള ജീവിതമിങ്ങനെ; മനസ് തുറന്ന് നടി ലെന

വിവാഹ ജീവിതം നയിക്കുകയാണ് നടി ലെന ഇന്ന്.…

1 hour ago

ഇന്ത്യനാകുന്നത് എങ്ങനെ തെറ്റാകും?: മാധവന്‍

ബോക്സ് ഓഫീസില്‍ വലിയ വിജയം നേടിയ ചിത്രമാണ്…

1 hour ago

വസ്ത്രത്തിന്റെ പേരില്‍ പ്രിയാ വാര്യര്‍ക്ക് നേരെയും ചോദ്യങ്ങള്‍

സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് നടി പ്രിയ…

2 hours ago

ചെക്ക് സാരിയിൽ അനുമോൾ, ശ്രദ്ധ നേടി ചിത്രങ്ങള്‍

മലയാളികളുടെ പ്രിയ നടി അനുമോൾ പങ്കുവെച്ച പുതിയ…

7 hours ago