Categories: latest news

താന്‍ പറ്റിക്കപ്പെട്ടു; തുറന്ന് പറഞ്ഞ് സ്വാസിക

തമിഴ് സിനിമയില്‍ നിറ സാന്നിധ്യമായി മാറുകയാണ് സ്വാസിക. പോയ വര്‍ഷം പുറത്തിറങ്ങിയ ലബ്ബര്‍ പന്തിലൂടെയാണ് സ്വാസിക തമിഴിലേക്ക് തിരികെ വരുന്നത്. സൂര്യ ചിത്രം കറുപ്പിലും സ്വാസികയുണ്ടായിരുന്നു. മമിത ബൈജു നായികയായെത്തുന്ന പുതിയ ചിത്രത്തിലുമൊരു പ്രധാന വേഷത്തില്‍ സ്വാസികയുണ്ട്.

സ്വാസികയുടെ കരിയര്‍ ആരംഭിക്കുന്നത് തമിഴിലൂടെയാണ്. എന്നാല്‍ തുടക്കത്തില്‍ പരാജയങ്ങളാണ് നേരിടേണ്ടി വന്നത്. തുടര്‍ന്നാണ് മലയാളത്തിലെത്തുന്നത്. സിനിമയില്‍ അവസരം കുറഞ്ഞതോടെ സീരിയലിലെത്തി. ഇതോടെ താരമായി മാറി. പിന്നാലെ വീണ്ടും സിനിമയിലെത്തി. ഈ തിരിച്ചുവരവില്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടി. പിന്നീടാണ് തമിഴിലേക്ക് തിരിച്ചുവരുന്നതും സജീവ സാന്നിധ്യമാകുന്നതും.

കരിയറിന്റെ തുടക്കത്തില്‍ നേരിടേണ്ടി വന്ന ചതികളെക്കുറിച്ച് സംസാരിക്കുകയാണ് സ്വാസിക. എആര്‍ മുരുഗദോസിനെ കാണിക്കാമെന്ന് പറഞ്ഞ് ഒരു ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് സ്വാസിക വെളിപ്പെടുത്തുന്നത്. ജെഎഫ്ഡബ്ല്യു ബിഞ്ചിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍. ആ വാക്കുകളിലേക്ക്:

പതിനാറ്-പതിനേഴ് വയസിലൊക്കെ കാര്യങ്ങള്‍ മനസിലാക്കാനുള്ള പക്വതയുണ്ടാകില്ല. ഞാന്‍ തമിഴില്‍ പങ്കെടുത്ത ആദ്യ ഓഡിഷനില്‍ തന്നെ നായികയായി തെരഞ്ഞെടുക്കപ്പെട്ടു. റിജക്ഷന്‍ നേരിടേണ്ടി വന്നിട്ടില്ല. എല്ലാം നന്നായിട്ടാണല്ലോ പോകുന്നതെന്ന് തോന്നി. സിനിമയും റിലീസായി. പക്ഷെ പടം നന്നായി പോയില്ല. ആരും തിരിച്ചറിയുന്നില്ല. അപ്പോഴാണ് എന്തോ ശരിയല്ലെന്ന് തോന്നുന്നത്. ആ പ്രായത്തിലത് വലിയ വിഷമമുണ്ടാക്കി.

പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചാണ് വരുന്നത്. വീട്ടില്‍ വഴക്കുണ്ടാക്കിയാണ് വരുന്നത്. അച്ഛന് ഇഷ്ടമായിരുന്നില്ല. പത്താം ക്ലാസോടെ നിര്‍ത്തി പോകുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. എങ്ങനെയെങ്കിലും ഡിഗ്രി നേടാനാണ് അദ്ദേഹം പറഞ്ഞത്. അമ്മയാണ് അദ്ദേഹവുമായി വഴക്കിട്ട് ചെന്നൈയ്ക്ക് കൂടെ വരുന്നത്. അതിനാല്‍ എല്ലാം തെറ്റായ തീരുമാനമായിരുന്നുവോ എന്ന് തോന്നി. എല്ലാ ദിവസവും രാത്രി കരയുമായിരുന്നു.

ഒരുപാട് മാനേജര്‍മാര്‍ പറ്റിച്ചിട്ടുണ്ട്. ചില ഓഡിഷനുകള്‍ക്ക് പോകുമ്പോള്‍ പേടിയാകും, ഗുണ്ടാത്താവളം പോലെയുണ്ടാകും. സംവിധായകനും, ഓഡിഷനുമൊന്നും കാണില്ല. പേരറിയുന്ന തമിഴ് സംവിധായകരും കുറവായിരുന്നു. ഒരിക്കല്‍ മുരുഗദോസ് സാറിനെ കാണാം, ലുങ്കുസാമി സാറിനെ കാണാം പക്ഷെ ഒരു ലക്ഷം രൂപ കൊടുക്കണമെന്ന് പറഞ്ഞു. അമ്മ ആഭരണങ്ങളെല്ലാം ഊരിക്കൊടുത്തു. അവിടെ ചെന്നപ്പോള്‍ മുരുഗദോസൊന്നും ഇല്ല. തിരിഞ്ഞു നോക്കിയപ്പോള്‍ ആ മാനജരേയും കാണാനില്ല. ഹോട്ടല്‍ ബില്ല് പോലും കൊടുക്കാതെയാണ് അവര്‍ പോയത്. അതും നമ്മള്‍ അടയ്ക്കേണ്ടി വന്നു.

അന്നാണ് ആദ്യമായി അമ്മ വേണ്ട പാറു നമ്മള്‍ക്ക് തിരിച്ചു പോകാമെന്ന് പറഞ്ഞത്. അങ്ങനെ തിരിച്ചുപോയി. അപ്പോഴേക്കും ആദ്യത്തെ രണ്ട് സിനിമകളും പുറത്തിറങ്ങിയിരുന്നു. ഏറെ സങ്കടത്തോടെയാണ് തിരിച്ചു പോയത്. തമിഴ് സെറ്റായില്ലെങ്കിലും മലയാളം സെറ്റാകും, അവിടെപ്പോയി നോക്കാമെന്ന് കരുതിയാണ് പോയത്. എനിക്ക് എന്നും എന്നില്‍ വിശ്വാസമുണ്ടായിരുന്നു. ആത്മവിശ്വാസം നഷ്ടമായിട്ടില്ല. ഒരു ദിവസം പോലും ഞാന്‍ സിനിമയില്‍ വരാതെ തിരിച്ചുപോകില്ലെന്നുറപ്പുണ്ടായിരുന്നു. അമ്മയും അത് വിശ്വസിച്ചിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

ദ്രോഹിച്ച് മതിയാകുമ്പോ നിര്‍ത്തൂ; തുറന്ന് പറഞ്ഞ് ലക്ഷ്മി പ്രിയ

താര സംഘടനയായ അമ്മയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ കഴിഞ്ഞ…

27 minutes ago

പരസ്പരം നന്നായി മനസിലാക്കാന്‍ പറ്റിയാലേ വിവാഹജീവിതം മുന്നോട്ട് പോകൂ

വിവാഹ ജീവിതം നന്നായി മുന്നോട്ട് കൊണ്ടുപോകുന്നതിന് പരസ്പരം…

30 minutes ago

രണ്ടാമതും വിവാഹിതയായി സ്വാതി റെഡ്ഡി

ആമേന്‍, നോര്‍ത്ത് 24 കാതം തുടങ്ങിയ സിനിമകളിലൂടെ…

33 minutes ago

രവി മോഹന്‍ എനിക്ക് എല്ലാമാണ്, കെനിഷ

തമിഴകത്ത് തിളങ്ങി നില്‍ക്കുന്ന ?ഗായികമാരിലൊരാളാണ് കെനിഷ ഫ്രാന്‍സിസ്.…

35 minutes ago

മലയാളം വായിക്കാനും എഴുതാനും അറിയില്ല; ലെന

സിനിമയില്‍ മാത്രമല്ല, എഴുത്തിലും തിളങ്ങി നില്‍ക്കുന്ന നടിമാരിലൊരാളാണ്…

41 minutes ago

പൃഥ്വിരാജ്-പാർവതി ത്രില്ലർ ‘ഐ, നോബഡി’ ഇന്ന് തിയേറ്ററുകളിൽ

പൃഥ്വിരാജ് സുകുമാരനും പാര്‍വതി തിരുവോത്തും വീണ്ടും ഒന്നിക്കുന്ന…

5 hours ago