സംവിധായകന്‍ നടന്‍ എന്നീ നിലകളില്‍ എല്ലാം മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് സിദ്ധാര്‍ത്ഥി ഭരതന്‍. അമ്മ കെപിഎസി ലളിതയുടെ പാത പിന്തുടര്‍ന്ന് അഭിനയത്തിലേക്കാണ് താരം ആദ്യ എത്തിയതെങ്കിലും പിന്നീട് അച്ഛനെപ്പോലെ തനിക്ക് സംവിധാനവും വഴങ്ങും എന്നും സിദ്ധാര്‍ത്ഥ് തെളിയിച്ചു.
ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു സിദ്ധാര്‍ത്ഥിന്റെ ജീവിതം. 2015 സെപ്റ്റംബര്‍ 11 ന് ഒരു അപകടത്തില്‍ സിദ്ധാര്‍ത്ഥിന് ഗുരുതരമായി പരിക്കേറ്റു. അദ്ദേഹം ഓടിച്ചിരുന്ന ഫോര്‍ഡ് ഫിഗോ കാര്‍ കൊച്ചിക്കടുത്ത് ചമ്പക്കരയില്‍ റോഡരികിലെ മതിലില്‍ ഇടിക്കുകയും നടന്റെ കാലിനും തലയ്ക്കും ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു. കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ വെന്റിലേറ്ററിലായിരുന്നു.
ഇപ്പോള്‍ ഇതേക്കുറിച്ച് പറയുകയാണ് താരം. അപകടത്തിന്റെ ഭീകരത താന്‍ അറിഞ്ഞത് അതില്‍ നിന്നും പുറത്ത് വന്നപ്പോഴാണ്. ജീവിതത്തിന്റെ വില നമ്മളെ അറിയിക്കുന്നത് ഇത്തരത്തിലുള്ള വീഴ്ചകളാണ്. അമ്മയെക്കുറിച്ചുള്ള ചോദ്യത്തിന് താന്‍ നല്ലൊരു നടനായോ ചലച്ചിത്രകാരനായോ അല്ല പകരം നല്ലൊരു നടനായി കാണാനാണ് അമ്മ ആഗ്രഹിച്ചത് എന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്.
കാന്‍സര്‍ ചികിത്സയുടെ കഠിനമായ നാളുകളിലൂടെ കടന്നുപോകുമ്പോഴും സന്തോഷം…
തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് കാജല്‍…
ശക്തമായ കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേക്ഷകരുടെ മനം കവര്‍ന്ന…
സഹനടനില്‍ നിന്നും നായകനിലേക്കും വില്ലനിലേക്കുമെല്ലാം ചുവടുമാറ്റുകയും കയ്യടി…
തമിഴ് സിനിമയും രാഷ്ട്രീയവും തമ്മില്‍ ആഴത്തിലുള്ള ബന്ധമാണുള്ളത്.…
മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സുപർണ സജീഷിന്റെ…