Categories: latest news

‘ഞാന്‍ വര്‍ണ്ണാന്ധതയുള്ളയാളാണ്’; തുറന്നുപറഞ്ഞ് ദിലീഷ് പോത്തന്‍

തനിക്ക് വര്‍ണ്ണാന്ധതയുണ്ടെന്ന് വെളിപ്പെടുത്തി സംവിധായകനും നടനുമായ ദിലീഷ് പോത്തന്‍. കൊച്ചിയിലെ ഒരു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫാക്കല്‍റ്റിയായി ജോലി ചെയ്തിരുന്ന സമയത്താണ് കണ്ണുകള്‍ക്കുള്ള പ്രശ്‌നം താന്‍ തിരിച്ചറിഞ്ഞതെന്നും ദിലീഷ് പോത്തന്‍ പറഞ്ഞു.

വര്‍ണ്ണാന്ധതയാണെന്ന് സ്ഥിരീകരിച്ച സമയത്ത് അതിനെ കുറിച്ച് അറിയില്ലായിരുന്നു. പിന്നീട് അതിനെക്കുറിച്ച് വായിക്കാന്‍ തുടങ്ങിയതോടെ സിനിമ സ്വപ്നം കണ്ട് നടക്കുന്നയാളെന്ന നിലയില്‍ ഭാവിയെക്കുറിച്ച് ആശങ്കപ്പെട്ടിരുന്നതായും ദിലീഷ് പോത്തന്‍ പറഞ്ഞു. ലോകപ്രശസ്ത ബ്രിട്ടീഷ്-അമേരിക്കന്‍ ചലച്ചിത്ര സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളനും വര്‍ണ്ണാന്ധതയാണെന്ന വാര്‍ത്ത കണ്ടപ്പോഴാണ് ആശ്വാസമായതെന്നും അത് വലിയ ആത്മവിശ്വാസം നല്‍കിയതായും ദിലീഷ് പോത്തന്‍ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

Dileesh Pothen

വര്‍ണ്ണാന്ധത ഉണ്ടെന്ന് അറിഞ്ഞതോടെ തനിക്ക് ചുറ്റുമുള്ളവരും വല്ലാതായിരുന്നതായും അവര്‍ പലതും കാണിക്കുകയും അതിന്റെ നിറത്തെക്കുറിച്ച് ചോദിക്കുകയും ചെയ്യുമായിരുന്നുവെന്നും ഇപ്പോഴും ചില സുഹൃത്തുക്കള്‍ തന്നോട് തമാശയായി ചോദിക്കാറുണ്ടെന്ന അനുഭവവും ദിലീഷ് പങ്കുവെച്ചു. ചില പ്രത്യേക നിറങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നതിനേക്കാള്‍ താന്‍ മറ്റൊരു ലോകം കാണുന്നുണ്ട് എന്ന തിരിച്ചറിവായിരുന്നു മുന്നോട്ട് നയിച്ചിരുന്നതെന്നും ദിലീഷ് പറഞ്ഞു.

 

 

അനില മൂര്‍ത്തി

Recent Posts

ടെക്‌നോളജിയെക്കുറിച്ച് വലിയ അറിവൊന്നും തനിക്കില്ലെന്ന് മമ്മൂട്ടി

മമ്മൂട്ടിയെക്കുറിച്ച് പരിചയക്കാരും സഹപ്രവര്‍ത്തകരും എപ്പോഴും പറയുന്ന കാര്യങ്ങളിലൊന്നാണ്…

9 hours ago

ഒരു സിനിമ ഇനിയും സംവിധാനം ചെയ്യുന്നുണ്ട്; ഹരിശ്രീ അശോകന്‍

അഭിനേതാക്കള്‍ക്കിടയില്‍ നിരവധി സംവിധായകരുണ്ട് ഇന്ന്. അതില്‍ പ്രതിഭ…

9 hours ago

ചിരൂ നീ എന്നിലൂടെ ജീവിക്കുന്നു!

തെന്നിന്ത്യന്‍ സിനിമ ലോകത്തെ ഒരുപോലെ കരയിച്ച വിയോഗങ്ങളിലൊന്നായിരുന്നു…

9 hours ago

സജ്ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

ബിഗ് ബോസ് താരവും നടനുമായ ഫിറോസ് ഖാനെതിരെ…

9 hours ago

കറുപ്പ് ഓഡിയോ ലോഞ്ചിന് തൃഷയ്ക്ക് ക്ഷണമില്ല

സൂര്യ നായകനാകുന്ന പുതിയ ചിത്രമാണ് കറുപ്പ്. ആര്‍ജെ…

9 hours ago

സാരിയില്‍ മനോഹരിയായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago