Categories: latest news

പരാതിയുടെ പേരില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു’; അന്‍സിബ

കൊച്ചി: ലക്ഷ്മിപ്രിയയ്ക്ക് എതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുക്കാനാകില്ലെന്ന സര്‍ക്കാരിന്റെ വാദത്തെ വിമര്‍ശിച്ച് അന്‍സിബ.’സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് നിങ്ങള്‍ അളക്കുന്നതെന്ന് വ്യക്തമാക്കണം; എങ്കില്‍, ഇത്തരം സാഹചര്യങ്ങളില്‍ നേരിടേണ്ടി വരുന്ന അപമാനങ്ങള്‍ ക്ഷമിച്ചുകളയാന്‍ ഞാന്‍ തയ്യാറാണ്’, എന്ന് അന്‍സിബ ഫെയ്സ്ബുക്കില്‍ കുറിച്ചു.

വിഷയത്തില്‍ നീതി തേടി ഏതറ്റം വരെയും പോകുമെന്നും അന്‍സിബ വ്യക്തമാക്കി. മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും ഡിജിപിയെയും ടാഗ് ചെയ്താണ് അന്‍സിബ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. എന്നാല്‍ അല്‍പ്പ സമയത്തിനകം തന്നെ ടാഗ് ചെയ്തതെല്ലാം പിന്‍വലിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

എന്നെ യൂട്യൂബ് ചാനലിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും, ഒരു സ്ത്രീയെ അപമാനിക്കാവുന്നതിന്റെ പരമാവധിയില്‍ എത്തിച്ച് അസത്യപ്രചാരണം നടത്തുകയും ചെയ്ത പ്രതികള്‍ക്കെതിരെ ഞാന്‍ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, ഈ വിഷയം കേവലം ഒരു ‘മാനനഷ്ടക്കേസ്’ മാത്രമാണ് എന്നാണ് പാലാരിവട്ടം പൊലീസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്! അതിനൊപ്പം, അന്‍സിബ നല്‍കുന്ന പരാതികള്‍ അന്വേഷിക്കലല്ല കേരള പൊലീസിന്റെ ജോലി എന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞതായും അറിയാന്‍ കഴിഞ്ഞു.

സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് നിങ്ങള്‍ അളക്കുന്നതെന്ന് വ്യക്തമാക്കണം; എങ്കില്‍, ഇത്തരം സാഹചര്യങ്ങളില്‍ നേരിടേണ്ടി വരുന്ന അപമാനങ്ങള്‍ ക്ഷമിച്ചുകളയാന്‍ ഞാന്‍ തയ്യാറാണ്.

പ്രതികളുടെ നിലവിലെ പ്രവര്‍ത്തി എന്റെ സ്ത്രീത്വത്തെയും വ്യക്തിത്വത്തെയും അങ്ങേയറ്റം അപമാനിക്കുന്നതാണെന്ന് ബോധ്യമുള്ളതിനാലാണ് ഞാന്‍ നിയമപരമായി പരാതി നല്‍കിയത്. ഇനി, അധികാരികള്‍ കാണുന്ന സ്ത്രീകള്‍ക്ക് ഇത് അപമാനമായി തോന്നുന്നില്ലെങ്കില്‍, ഞാന്‍ നല്‍കിയ പരാതിയുടെ പേരില്‍ നിങ്ങളോട് ക്ഷമ ചോദിക്കുന്നു.

പക്ഷേ, ഈ വിഷയത്തില്‍ നീതിതേടി ഏതറ്റം വരെ പോകാനും ഞാന്‍ തയ്യാറാണ്. കാരണം, നിങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചത് എന്റെ അന്തസ്സിനെയാണ്, എന്റെ സ്ത്രീത്വത്തെയാണ്. അത് നഷ്ടപ്പെടുമ്പോഴുള്ള വേദന അനുഭവിക്കുന്നവള്‍ക്ക് മാത്രമേ മനസ്സിലാകൂ; നിങ്ങള്‍ക്കത് മനസ്സിലാകില്ല. കാരണം, ആ വേട്ടക്കാര്‍ നിങ്ങളിലേക്ക് എത്തുന്നതുവരെ നിങ്ങള്‍ സുരക്ഷിതരാണല്ലോ!

ഒന്നോര്‍ക്കുക, ഹില്‍പ്പാലസ് കേസിലും കടവന്ത്ര കേസിലും നിങ്ങള്‍ ഇതേ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ ഒടുവില്‍ നിങ്ങള്‍ക്ക് ജനമധ്യത്തില്‍ നാണംകെട്ട് നീതി നടപ്പിലാക്കേണ്ടി വന്നു. ഈ കേസിലും അതില്‍നിന്നും വ്യത്യസ്തമായി ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഈ വിഷയത്തില്‍ ഭരണകൂടത്തിന്റെ സകല ശക്തിയും നിങ്ങള്‍ പാലാരിവട്ടം കേസിനായി ഉപയോഗിച്ചാലും, അതിനെയെല്ലാം അതിജീവിച്ച് എന്റെ സ്ത്രീത്വവും നീതിയും തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുക തന്നെ ചെയ്യും. തീര്‍ച്ച താരം പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

ഭർത്താവിനും മകനുമൊപ്പം അമല പോൾ; പുതിയ ചിത്രങ്ങൾ

2023-ലാണ് അമല പോളും ജഗത് ദേശായിയും വിവാഹിതരായത്.…

5 hours ago

‘എനിക്ക് മക്കളില്ല’; കുട്ടികള്‍ ഇല്ലാത്തതിനെ പറ്റി സോന നായര്‍

മലയാളം സിനിമയില്‍ ഇമേജ് നോക്കാതെ വേറിട്ട കഥാപാത്രങ്ങള്‍…

5 hours ago

ഞാനാണ് പൊസസീവ്; ഭര്‍ത്താവിനെക്കുറിച്ച് നടി നമിത

ഒരു സമയത്ത് തെന്നിന്ത്യയില്‍ തരം?ഗമായിരുന്നു നടി നമിത.…

11 hours ago

പുള്ളിക്ക് ഫാമിലി ലൈഫിന്റെ ആവശ്യമുണ്ടോ എന്ന് ചിന്തിച്ചുപോയിട്ടുണ്ട് : സുമ ജയറാം

ജീവിത വിശേഷങ്ങളാണ് സുമ ജയറാം വ്ളോഗിലൂടെ കാണിക്കുന്നത്.…

12 hours ago

സാമ്പത്തിക ബുദ്ധിമുട്ട്; ചികിത്സയെക്കുറിച്ച് ഉല്ലാസ് പന്തളം

പക്ഷാഘാതത്തെ തുടര്‍ന്ന് ഏറെ നാളുകളായി മിമിക്രി വേദികളില്‍…

12 hours ago