Categories: latest news

വിവാഹ ശേഷം ഏറ്റവും മിസ് ചെയ്തത്; മനസ് തുറന്ന് അമല

എന്റെ സൂര്യ പുത്രിക്ക് എന്ന സിനിമയിലൂടെ മലയാളി കുടുംബ പ്രേക്ഷകരുടെ മനം കവർന്ന നായികയാണ് അമല അക്കിനേനി. അഭിനയത്തോടൊപ്പം ഭാരതനാട്ട്യ നർത്തകിയായും അമല പേരെടുത്തിട്ട് ഉണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെ നിരവധി സിനിമകളിൽ അമല അക്കിനേനി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മൈഥിലി എന്നൈ കാതലി എന്ന സിനിമയിലൂടെയാണ് അമല ചലച്ചിത്ര രംഗത്തേക്ക് കടന്ന് വന്നത്.

ഒരുകാലത്ത് തെന്നിന്ത്യയിലെ ഏറ്റവും തിരക്കേറിയ നാടിയായിരുന്നു അമല അക്കിനേനി. 1992 ൽ തെലുങ്ക് സിനിമ സൂപ്പർ സ്റ്റാർ നാഗാർജുനയെ ആണ് താരം വിവാഹം കഴിച്ചത്. വിവാഹത്തോടെ സാധാരണ നടിമാരെ പോലെ അമലയും അഭിനയ രംഗത്തുനിന്നും മാറിനിൽക്കുകയാണ് ഉണ്ടായത്.

മുൻപൊരിക്കൽ തന്റെ കുടുംബ ജീവിതത്തെ കുറിച്ച് അമല പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ” വിവാഹ ശേഷം ചെന്നൈ ഒരുപാട് മിസ്സ്‌ ചെയ്തു. പ്രത്യേകിച്ച് കടൽ. എന്റെ വീട് കടലിനോട് ചേർന്ന് ആയിരുന്നു. എന്നെ സന്തോഷിപ്പിക്കാൻ നാഗാർജുന സിഡിയിൽ കടലിന്റെ ശബ്ദം കേൾപ്പിക്കുമായിരുന്നു. വിവാഹശേഷം ജീവിതം തിരക്കേറിയതും സന്തോഷകരവും ആയിരുന്നു” അമല പറഞ്ഞു.

“ഹൈദരാബാധിൽ മൃഗസംരക്ഷണത്തിന് വേണ്ടി പ്രവർത്തിച്ചു. ഗർഭകാലത്ത് മെഡിറ്റേഷൻ പഠിച്ചു. ഇതൊക്കെ ജീവിതത്തിൽ ഇമോഷൻസിനെ ബാലൻസ് ചെയ്യാൻ സഹായിച്ചിരുന്നു. സ്വാതന്ത്ര്യം ഉള്ള അമ്മയെ കണ്ടാണ് ഞാൻ വളർന്നത്. ഇന്ത്യയിലെ സ്ത്രീകൾക്ക് ആ സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. മനസിന്റെ സ്വാതന്ത്ര്യം വളരെ പ്രാധാനം ആണ്. ഇന്ന് സ്ത്രീകൾ എല്ലാ മേഖലയിലും പ്രവർത്തിക്കുന്നു. അതാണ് എനിക്ക് ഇഷ്ടം” താരം വ്യക്തമാക്കി.

അനില മൂര്‍ത്തി

Recent Posts

സിനിമയില്‍ ഒരുപാട് സ്ട്രഗില്‍ അനുഭവിച്ചു: ഹണി റോസ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്.…

4 hours ago

ബോഗയ്ന്‍വില്ലയുടെ പുതിയ പോസ്റ്റര്‍ പുറത്ത്

കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവരെ…

5 hours ago

സൂര്യ ചിത്രം കങ്കുവ റിലീസ് തീയതി പ്രഖ്യാപിച്ചു

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തുനില്‍ക്കുന്ന തെന്നിന്ത്യന്‍ സൂപ്പര്‍…

5 hours ago

ആദ്യ ദിനം 76 ലക്ഷത്തില്‍ നിന്ന് തുടങ്ങി ഇപ്പോള്‍ 22 കോടി ! കിഷ്‌കിന്ധാ കാണ്ഡം ഓണം വിന്നറാകുമോ?

ബോക്സ്ഓഫീസില്‍ ഞെട്ടിക്കുന്ന കുതിപ്പുമായി കിഷ്‌കിന്ധാ കാണ്ഡം. റിലീസ്…

5 hours ago

വാഴ ഒടിടിയിലേക്ക്

തീയേറ്ററില്‍ മികച്ച പ്രതികരണം നേടിയ വാഴ എന്ന…

5 hours ago