Vinayan
പത്തൊന്‍പതാം നൂറ്റാണ്ട് എന്ന തന്റെ ചിത്രത്തെ ഐഎഫ്എഫ്‌കെയില്‍ നിന്ന് മനപ്പൂര്‍വ്വം ഒഴിവാക്കിയെന്ന് സംവിധായകന്‍ വിനയന്‍. ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെയാണ് വിനയന്റെ ആരോപണം. സാംസ്‌കാരിക മന്ത്രി പറഞ്ഞിട്ട് പോലും ഒരു അടിസ്ഥാനവുമില്ലാതെയാണ് തന്റെ സിനിമയെ തഴഞ്ഞതെന്ന് വിനയന്‍ പങ്കിട്ട കുറിപ്പില്‍ ആരോപിക്കുന്നു.
പുതിയ തലമുറ കണ്ടിരിക്കേണ്ട സിനിമയാണ് പത്തൊന്‍പതാം നൂറ്റാണ്ട് എന്ന് സാംസ്‌കാരിക മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞിരുന്നു. ഐ.എഫ്.എഫ്.കെയില്‍ പ്രത്യേക പ്രദര്‍ശനം നടത്താനുള്ള നിര്‍ദേശം മുന്നോട്ടുവച്ചതും മന്ത്രിയാണ്. എന്നാല്‍ അത് നടന്നില്ലെന്നാണ് വിനയന്‍ പറയുന്നത്.
അതേസമയം, സിജു വില്‍സണ്‍ നായകനായ പത്തൊന്‍പതാം നൂറ്റാണ്ട് തിയറ്ററുകളില്‍ വലിയ വിജയമായിരുന്നു. ചരിത്രകഥ പറഞ്ഞ ചിത്രമെന്ന രീതിയില്‍ പത്തൊന്‍പതാം നൂറ്റാണ്ട് ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തു.
നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…
സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…
മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…
ഇന്നത്തെ തലമുറയെ പോലെയല്ല താന്‍ വളര്‍ന്ന് വന്നതെന്ന്…
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…