ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് ജ്യോത്സന. പ്രണയമണിത്തൂവല്‍ എന്ന ചിത്രത്തിലെ വളകിലുക്കമെന്ന ഗാനത്തില്‍ പിന്നണി പാടിക്കൊണ്ട് സിനിമാലോകത്തെത്തിയെങ്കിലും നമ്മള് എന്ന ചിത്രത്തിലെ എന്തു സുഖമാണീ നിലാവ് എന്ന ഗാനത്തോടെയാണ് പ്രശസ്തയായത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറ്റി മുപ്പതിലേറെ സിനിമകള്‍ക്കു ഇതിനകം പിന്നണി പാടിക്കഴിഞ്ഞ ജ്യോത്സ്ന ഇരുന്നൂറിലധികം ആല്‍ബങ്ങളിലും പാടിയിട്ടുണ്ട്.
സ്വപ്നക്കൂട് എന്ന ചിത്രത്തിലെ കറുപ്പിനഴക്, മനസ്സിനക്കരെ എന്നചിത്രത്തിലെ മെല്ലെയൊന്നു പാടൂ, പെരുമഴക്കാലം എന്ന ചിത്രത്തിലെ മെഹറുബാ എന്നിവ ജ്യോത്സ്നയുടെ ശ്രദ്ധേയമായ ഗാനങ്ങളാണ്. ക്ലാസ്മേറ്റ്സ്, നോട്ട്ബുക്ക്, പോത്തന് വാവ, ഡോണ്‍, ജന്മം എന്നീ ചിത്രങ്ങളിലും ജ്യോത്സ്ന പാടിയിട്ടുണ്ട്.
ഇപ്പോള്‍ തനിക്കെതിരെ മോശം ആര്ട്ടിക്കുകളെക്കുറിച്ച് പറയുകയാണ് താരം. കഴിവില്ലെന്നൊക്കെയാണ് എന്നെക്കുറിച്ച് പലരും പറഞ്ഞത്. മോശമായി എഴുതിയ ഒരുപാട് ആര്‍ട്ടിക്കിളുകള്‍ വന്നു. ചിലതൊക്കെ ഞാന്‍ വായിച്ചിട്ടുമുണ്ട്. അതെന്നെ വേദനിപ്പിച്ചു. നല്ല ലേഖനകളും വന്നിട്ടുണ്ട്. പുതിയ ശബ്ദമാണ്. പുതിയ സ്റ്റൈലില്‍ പാടുന്നു. വ്യത്യസ്തമായ എന്ത് വന്നാലും അംഗീകരിക്കാന്‍ കുറച്ച് സമയമെടുക്കും. ടെക്നോളജി കൊണ്ട് രക്ഷപ്പെട്ടതാണെന്നൊക്കെ പറയുമായിരുന്നു എന്നുമാണ് താരം പറയുന്നത്.
പ്രമുഖ നർത്തകിയായ മേതിൽ ദേവിക അരങ്ങേറ്റം കുറിച്ച…
താൻ നേരിടുന്ന അസുഖത്തെക്കുറിച്ച് തുറന്നു പറഞ്ഞു ബോളിവുഡ്…
അന്തരിച്ച നടി കവിയൂര്‍ പൊന്നമ്മയ്ക്കു അന്ത്യാജ്ഞലി അര്‍പ്പിച്ച്…
ടി.ജെ.ഝാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയൈന് ഒക്ടോബര്‍ 10…
ആരാധകര്‍ക്കായി ക്യൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി പ്രിയദര്ശന്.…