Categories: latest news

ആരാണ് ജഗദ്? അമല പോളിന്റെ ഭാവി വരനെക്കുറിച്ച് തിരഞ്ഞ് സോഷ്യൽ മീഡിയ! ഇതാ ഉത്തരം

മലയാളക്കരയിൽ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ് അമല പോൾ. തമിഴിലും തെലുങ്കിലുമെല്ലാം തിളങ്ങിയ താരം മുൻനിര നായക കഥാപാത്രങ്ങൾക്കപ്പം സ്ക്രീൻ സ്പെയ്സ് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. സിനിമിയിലെന്നതുപോലെ തന്നെ അമലയുടെ വ്യക്തി ജീവിതവും എന്നും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. പ്രണയവും വിവാഹവും വേർപിരിയലുമെല്ലാം പാപ്പരാസികൾ ആഘോഷമാക്കുകയും ചെയ്തതാണ്. ഇത് സാധാരണക്കാർക്കിടയിലും പല ഊഹോപോഹങ്ങൾക്കും കാരണമായിരുന്നു. ഇപ്പോഴിത അത്തരം ചർച്ചകൾക്കെല്ലാം അവസാനം കുറിച്ചിരിക്കുകയാണ് അമല തന്നെ. കഴിഞ്ഞ ദിവസമാണ് പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമെല്ലാം അമല പോൾ മനസ് തുറന്നത്. 

അടുത്ത സുഹൃത്തായ ജഗദ് ആണ് അമലയുടെ വരൻ. താരത്തിന്റെ പിറന്നാൾ ദിനത്തിൽ ജഗദ് ദേശായി വിവാഹ അഭ്യർത്ഥന നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ജഗദ് തന്റെ സോഷ്യൽ മീഡിയയിലൂടെ തന്നെയാണ് ഈ വാർത്ത അറിയിച്ചത്. വിവാഹത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടില്ല.  ദീർഘനാളത്തെ സൗഹൃദമാണ് ഇരുവരെയും വിവാഹത്തിൽ എത്തിക്കാൻ പോകുന്നത്. ജഗദ് ജനിച്ചതും വളർന്നതുമെല്ലാം ഗുജറാത്തിലാണ്.

അതേസമയം സിനിമയുമായി യാതൊരു ബന്ധവുമില്ല ജഗദ്ദിന്. അതേസമയം ബിസിനസിൽ ജഗദ് വിജയമാണെന്നാണ് റിപ്പോർട്ടുകളിൽ നിന്ന് മനസിലാക്കുന്നത്. നടിയും അവതാരകയുമായ പേളി മാണിയുടെ സഹോദരി റേച്ചലിന്റെ അടുത്ത സുഹൃത്താണ് അമല പോൾ. കഴിഞ്ഞദിവസമായിരുന്നു അമലയുടെ പിറന്നാൾ ദിനം. അമലയ്ക്ക് മനോഹരമായ ഒരു കുറിപ്പ് പങ്കിട്ടുകൊണ്ടാണ് റേച്ചൽ പിറന്നാൾ ആശംസകൾ നേർന്നത്. അതേസമയം ജഗദ് റേച്ചലിന്റെ ഭർത്താവ് റൂബിന്റെ അടുത്ത സുഹൃത്ത് ആണെന്നുള്ള സംസാരവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്.

അനില മൂര്‍ത്തി

Recent Posts

സൈക്കിള്‍ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടര്‍ന്ന് പിടികൂടി നടി നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

14 hours ago

സാരിയില്‍ സുന്ദരിയായി തന്‍വി റാം

പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി തന്‍വി റാം.…

14 hours ago

അതൊന്നും ഞാന്‍ മനപ്പൂര്‍വ്വം പറയുന്നതല്ല; തഗ് മറുപടികളെ കുറിച്ച് നിഖില

സിനിമയിലും സോഷ്യല്‍ മീഡിയയിലും ഏറെ ആരാധകരുള്ള താരമാണ്…

14 hours ago

തീയേറ്ററുകളില്‍ മുന്നേറി ആസിഫ് അലിയുടെ കിഷ്‌കിന്ധാ കാണ്ഡം

ഓണം റിലീസായെത്തി തിയേറ്ററുകള്‍ ഇളക്കി മറിക്കുകയാണ് ആസിഫ്…

14 hours ago