വാരനാട് ക്ഷേത്രത്തില്‍ വെച്ച് പരിപാടിക്കിടെ ഓടിപ്പോകുന്ന വിനീത് ശ്രീനിവാസന്റെ ഫോട്ടോയും വീഡിയോയും വൈറലായിരുന്നു. പിന്നാലെ പല കഥകളും പ്രചരിച്ചിച്ചു. ഗാനമേള മോശമായതിനെത്തുടര്‍ന്ന് താരം ഓടിരക്ഷപ്പെട്ടു എന്നാണ് പ്രചരിക്കുന്നത്. ഇതില്‍ വിശദീകരണവുമായി ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടിരിക്കുകയാണ് വിനീത്.
Vineeth Sreenivasan
വാരനാട് ക്ഷേത്രത്തില്‍ നടന്ന ഗാനമേള സംബന്ധിച്ച് ഒരുപാടു വാര്‍ത്തകളും വീഡിയോസും വന്നതുകൊണ്ടാണ് ഇതെഴുതുന്നത്. അടുത്ത കാലത്ത് ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചു പാടിയ ഒരു വേദിയായിരുന്നു അത്. പ്രോഗ്രാമിന്റെ അവസാനഘട്ടത്തില്‍,അനിയന്ത്രിതമായ ജനതിരക്കു കാരണം ഗാനമേള അവസാനിപ്പിച്ച് പുറത്തു കടക്കേണ്ട ഒരു സാഹചര്യം ഉണ്ടായി. ക്ഷേത്ര പരിസരത്ത് വണ്ടികയറ്റാന്‍ നിര്‍വാഹമില്ലാത്തതുകൊണ്ട്, വണ്ടി വരെ അല്പദൂരം ഓടേണ്ടിവന്നു. അല്ലാതെ ആരും ഒരുതരത്തിലുമുള്ള ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ല.
പരിപാടി അവസാനിക്കുന്നതുവരെ, ഓരോ പാട്ടും എന്നോടൊപ്പം ഏറ്റുപാടിയ സഹൃദയരായ വാരനാട്ടുകാരാണ് ഇപ്പോഴും മനസ്സുമുഴുവന്‍.ഒരു കലാകാരന് ഇതിനപ്പുറം എന്താണ് വേണ്ടത്. സിനിമ പിന്നണി ഗായകനായി ഇതെന്റെ ഇരുപതാം വര്‍ഷമാണ്.രണ്ടാം തവണയാണ് വാരനാട് പ്രോഗ്രാമിന് വരുന്നത്. ഇനിയും വിളിച്ചാല്‍, ഇനിയും വരും എന്നുമാണ് വിനീത് കുറിച്ചിരിക്കുന്നത്.
നടൻ ടിനി ടോം തന്നെ കേട്ടാലറയ്ക്കുന്ന തെറികൾ…
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത…
മലയാളികള്‍ക്ക് പ്രയങ്കരനായ നടനാണ് മോഹന്‍ലാല്‍. സിനിമയ്ക്ക് പുറമെ…
രണ്ട് വര്‍ഷത്തെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് അവസാനിപ്പിച്ച്…
ദിയ കൃഷ്ണയുടെ വിവാഹ ജീവിതം കഴിഞ്ഞ കുറേ…
മോഹന്‍ലാല്‍ നായകനായി 21ന് പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ദൃശ്യം…