Categories: latest news

നടി നിഖില വിമലിനെതിരെ സംഘപരിവാര്‍ അനുകൂലികളുടെ സൈബര്‍ ആക്രമണം; പിന്തുണച്ച് മാല പാര്‍വതി

നടി നിഖില വിമലിനെതിരെ സൈബര്‍ ആക്രമണം. ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുമ്പോള്‍ പശുവിന് മാത്രം എന്തിനാണ് പ്രത്യേക പരിഗണനയെന്ന് നിഖില ചോദിച്ചതാണ് സൈബര്‍ ആക്രമണത്തിനു കാരണം. സംഘപരിവാര്‍ അനുകൂലികളാണ് താരത്തിനെതിരെ അസഭ്യവര്‍ഷവുമായി രംഗത്തെത്തിയിരിക്കുന്നത്.

നിഖില ഹിന്ദുക്കളെ അപമാനിച്ചു എന്നാണ് പലരുടേയും വിമര്‍ശനം. നീ ഹിന്ദുവിന് അപമാനമാണെന്നും ഹിന്ദുവിന്റെ വില കളഞ്ഞുവെന്നും പലരും താരത്തെ കുറ്റപ്പെടുത്തുന്നു. അതേസമയം താരത്തെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. അത്തരത്തില്‍ താരത്തിന് പിന്തുണ നല്‍കിയിരിക്കുകയാണ് നടി മാല പാര്‍വതി. ഇത്തരം സൈബര്‍ ആക്രമണങ്ങളില്‍ ലേശം പോലും വിഷമിക്കരുതെന്നും കൂടെ നില്‍ക്കുന്നവരുടെ എണ്ണം വിമര്‍ശിക്കുന്നവരേക്കാള്‍ അധികമാണെന്നും മാല പാര്‍വതി പറയുന്നു.

‘നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാം. പശുവിനെ വെട്ടരുതെന്ന ഒരു സിസ്റ്റമേ ഇന്ത്യയില്‍ ഇല്ല. മൃഗങ്ങളെ സംരക്ഷിക്കുകയാണെങ്കില്‍ എല്ലാ മൃഗങ്ങളേയും സംരക്ഷിക്കണം. പശുവിന് മാത്രം പ്രത്യേക പരിഗണന ഈ നാട്ടില്‍ ഇല്ല. പശുവിനെ മാത്രം കൊല്ലരുത് എന്ന് പറഞ്ഞാല്‍ എന്താ? ഞാന്‍ എന്തും കഴിക്കും. വംശനാശം വരുന്നതുകൊണ്ടാണ് വന്യമൃഗങ്ങളെ കൊല്ലരുതെന്ന് പറയുന്നത്. ഞാന്‍ പശൂനേം കഴിക്കും… ഞാന്‍ എരുമേനേം കഴിക്കും..ഞാന്‍ എന്തും കഴിക്കും,’ എന്നാണ് നിഖിലയുടെ പരാമര്‍ശം.

 

 

അനില മൂര്‍ത്തി

Recent Posts

മായാനദി കണ്ടതിന് ശേഷം അച്ഛനും അമ്മയും എന്നോട് മിണ്ടിയില്ല; ഐശ്വര്യ ലക്ഷ്മി

മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ഐശ്വര്യ…

16 hours ago

വീട്ടുകാര്യങ്ങള്‍ മാത്രം നോക്കാനുള്ള ഒരാളായി പങ്കാളിയെ കാണരുത്: ഭാമ

നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രയങ്കരിയായ നടിയാണ്…

16 hours ago

എനിക്ക് പണിയറിയില്ലെന്ന് പറഞ്ഞ് നടക്കുന്ന ആളുകള്‍ ഉണ്ട്: അഞ്ജലി മേനോന്‍

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായികയാണ് അഞ്ജലി മേനോന്‍.…

17 hours ago

കിടിലന്‍ ചിത്രങ്ങളുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

17 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി വിമല രാമന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിമല രാമന്‍.…

17 hours ago

അതിസുന്ദരിയായി ഇഷാനി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…

17 hours ago