Connect with us

Screenima

latest news

പരാജയം തളര്‍ത്തിയോ? മറുപടിയുമായി നാഗചൈതന്യ

സൗത്ത് ഇന്ത്യന്‍ സിനിമാരംഗത്ത് ആരാധകര്‍ ഏറെയുള്ള നടനാണ് നാഗചൈതന്യ. തെലുങ്ക്, തമിഴ്, കന്നഡ ചിത്രങ്ങളില്‍ നടന്‍ അഭിനയിച്ച് തകര്‍ത്തിട്ടുണ്ട്. നടന്റേതായി ഒരു ബോളിവുഡ് സിനിമ മാത്രമാണ് പുറത്തിറങ്ങിയത്. ലാല്‍ സിങ് ചദ്ദ എന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്റെ സഹതാരമായിരുന്നു നാഗചൈതന്യ എത്തിയത്. സമ്മിശ്ര പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. അതിന് ശേഷം ഒരു ബോളിവുഡ് സിനിമയിലും നടന്‍ അഭിനയിച്ചിട്ടില്ല. ഇപ്പോഴിതാ ഇതിന്റെ കാരണം പറയുകയാണ് നാഗചൈതന്യ.

‘പ്രത്യേകിച്ചൊന്നുമില്ല. ആ സിനിമയ്ക്ക് ശേഷം ഞാന്‍ ഇവിടുത്തെ പ്രോജക്റ്റുകളില്‍ തിരക്കിലായിരുന്നു. ബോളിവുഡില്‍ ഒരു അവസരം തേടുകയാണ്, അവിടെ വീണ്ടും പ്രത്യേകമായി എന്തെങ്കിലും ചെയ്യാന്‍ അവസരം ലഭിച്ചാല്‍ ചെയ്യും. ആ സിനിമയുടെ ചിത്രീകരണം ഞാന്‍ ശരിക്കും ആസ്വദിച്ചതാണ്. വളരെയേറെ പഠിച്ചു, അവിടുത്തെ ആളുകള്‍ നന്നായി പെരുമാറി, എന്നെ നന്നായി ശ്രദ്ധിക്കുകയും ചെയ്തു. അനുഭവം അത്ഭുതകരമായിരുന്നു. ബോക്‌സ് ഓഫീസില്‍ ചിത്രത്തിന്റെ പ്രകടനം നോക്കിയാല്‍ ചില സിനിമകള്‍ക്ക് കയറ്റിറക്കങ്ങളുണ്ടാകുമെന്ന് മനസ്സിലാക്കാനുള്ള പക്വത നമുക്കായിട്ടുണ്ട്. പക്ഷേ നമ്മുടെ ലക്ഷ്യത്തിന് അത് തടസ്സമല്ല. അതിനാല്‍, വിജയം എന്റെ ചിന്താഗതിയെ ഒരു തരത്തിലും മാറ്റിയിട്ടില്ല,’ അദ്ദേഹം പറഞ്ഞു.

ബോളിവുഡ് ചിത്രങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന്റെ കാരണം വിശദീകരിച്ച് നാഗ ചൈതന്യ കൂട്ടിച്ചേര്‍ത്തു, ‘തണ്ടേല്‍ (2025), വൃഷകര്‍മ്മ എന്നിവ വളരെ സങ്കീര്‍ണ്ണമായ ചിത്രങ്ങളാണ്. വൃഷകര്‍മ്മ എത്രത്തോളം സങ്കീര്‍ണ്ണമാണെന്ന് ഞങ്ങള്‍ ചിത്രീകരണം ആരംഭിച്ചതിന് ശേഷമാണ് ഞാന്‍ മനസ്സിലാക്കിയത്, കാരണം ഏകദേശം 80 ശതമാനവും VFX നെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത്തരം കഥകളുമായി പ്രവര്‍ത്തിക്കുമ്പോള്‍, ജോലിയും സങ്കീര്‍ണ്ണമാകും.

ആ നിമിഷം ഞാന്‍ ചെയ്യുന്ന തിരക്കഥയ്ക്ക് എന്റെ 100 ശതമാനം നല്‍കാന്‍ ശ്രമിക്കുകയാണ്. തീര്‍ച്ചയായും, ചില സിനിമകള്‍ നമുക്ക് വേഗത്തില്‍ നിര്‍മ്മിക്കാം, ചില സിനിമകള്‍ക്ക് സമയം എടുക്കും. പക്ഷേ എനിക്ക് പരാതിപ്പെടാനൊന്നുമില്ല, കാരണം അവസാനം, വിജയമാണ് ഏറ്റവും പ്രധാനം. ഒരു വര്‍ഷം എത്ര സിനിമകള്‍ ചെയ്തു എന്നതല്ല. പ്രചോദിപ്പിക്കുന്ന കഥാപാത്രം ലഭിക്കുകയാണെങ്കില്‍, നല്ല സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിക്കുമെങ്കില്‍ ബോളിവുഡ് ചിത്രം ചെയ്യാന്‍ തയ്യാറാണെന്നും നാഗാര്‍ജുന പറഞ്ഞു.

Continue Reading
To Top